This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണാരന്‍, ചൂര്യയി (1812-76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:45, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണാരന്‍, ചൂര്യയി (1812-76)

ചൂര്യയി കണാരന്‍

മലബാറിലെ ഒന്നാമത്തെ മലയാളി ഡെപ്യൂട്ടി കളക്‌റ്റര്‍. ഇദ്ദേഹം 1812ല്‍ മയ്യഴിയില്‍ തീയ്യസമുദായത്തിലെ അംഗമായി ജനിച്ചു. പിതാവ്‌ തലശ്ശേരിയില്‍ ഒരു ജയിലര്‍ ആയിരുന്നു. ആ ജോലി പില്‌ക്കാലത്ത്‌ കണാരന്‌ കിട്ടി. മൂന്നു കൊല്ലം ഇദ്ദേഹം ആ പദവിയില്‍ സേവനമഌഷ്‌ഠിച്ചു.

കണാരന്‍ തമിഴ്‌ നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും മലബാറില്‍ വന്നുകൊണ്ടിരുന്ന സിവിലിയന്മാരുമായി അടുത്തു പെരുമാറത്തക്കവിധം തമിഴിലും തെലുഗിലും ഹിന്ദുസ്ഥാനിയിലും പ്രാവീണ്യം സമ്പാദിച്ചു; മലയാളത്തിലും സംസ്‌കൃതത്തിലും നേരത്തേ തന്നെ നിഷ്‌ണാതനായിരുന്നു. കണാരന്‍െറ ഭാഷാപാണ്ഡിത്യം അസിസ്റ്റന്റ്‌ ജഡ്‌ജിയായിരുന്ന ഗ്രീന്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടു. ജയില്‍ ഭരണവും അദ്ദേഹമാണ്‌ നടത്തിയിരുന്നത്‌. 1832ല്‍ കണാരനെ അദ്ദേഹം തന്റെ കോടതിയിലെ ഗുമസ്‌തനായി നിയമിച്ചു.

1832 മുതല്‍ ആറു വര്‍ഷം കണാരന്‍ ബഞ്ച്‌ക്ലാര്‍ക്ക്‌ (മുന്‍ഷി) ആയി പ്രവര്‍ത്തിച്ചു. നിയമപരിചയം കൂടി സമ്പാദിച്ചിരുന്നതുകൊണ്ട്‌. ജോലിയില്‍ ശോഭിക്കുവാന്‍ കഴിഞ്ഞു. പിന്നീട്‌ സദര്‍ കോര്‍ട്ടില്‍ ചീഫ്‌ ജഡ്‌ജിയായി. 1838ല്‍ കോടതിയില്‍ ശിരസ്‌തദാരായി ഉദ്യോഗക്കയറ്റം കിട്ടി. 1844 മേയില്‍ കണാരനെ കോഴിക്കോട്‌ സബോര്‍ഡിനേറ്റ്‌ കോര്‍ട്ടില്‍ ശിരസ്‌തദാരായി മാറ്റി. 1846 വരെ ആ ഉദ്യോഗം വഹിച്ചു. 1844ല്‍ ഡിസ്‌റ്റ്രിക്‌റ്റ്‌ മുന്‍സിഫ്‌ ഉദ്യോഗത്തിഌള്ള പരീക്ഷയില്‍ വിജയിയായി. ഒട്ടും വൈകാതെ അതിനെക്കാള്‍ ഉയര്‍ന്ന പ്രിന്‍സിപ്പല്‍ സദര്‍ ആമീന്‍ ഉദ്യോഗത്തിഌം ഇദ്ദേഹം അര്‍ഹനായിത്തീര്‍ന്നു.

1847 ജഌ. 1ഌ കണാരനെ കോഴിക്കോട്‌ ഹജൂര്‍ കച്ചേരിയില്‍ ഹെഡ്‌മുന്‍ഷിയായി നിയമിച്ചു. അതോടൊപ്പം ഇദ്ദേഹം അവിടത്തെ ചീഫ്‌ മിനിസ്റ്റീരിയല്‍ ആഫീസറായും പ്രവര്‍ത്തിച്ചു. 1848ല്‍ അവിടത്തെ നായിബ്‌ സ്ഥാനം കണാരഌ ലഭിച്ചു.

1859ല്‍ കണാരനെ ഡെപ്യൂട്ടി കളക്‌റ്ററും മജിസ്‌ട്രട്ടുമായി ഉയര്‍ത്തി. പൊന്നാനിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. മുപ്പത്തിയൊമ്പതു വര്‍ഷത്തെ അഭിനന്ദനീയമായ സേവനത്തിഌ ശേഷം 1869ല്‍ അമ്പത്തിയെട്ടാമത്തെ വയസ്സില്‍ ഇദ്ദേഹം ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. അതിഌശേഷം തലശ്ശേരി നഗരസഭയുടെ ഉപാധ്യക്ഷനായി കുറേക്കാലം സേവനമഌഷ്‌ഠിച്ചു. 1876 ഒ. 18ഌ കണാരന്‍ അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍