This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍സിനറേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Incinerator)
(Incinerator)
വരി 9: വരി 9:
ദീർഘചതുരാകൃതിയിലും സിലിണ്ടറാകൃതിയിലും ഉള്ള ഇന്‍സിനറേറ്ററുകള്‍ ഉണ്ട്‌. ബാഹ്യാകൃതി ഏതായിരുന്നാലും ഈ ചൂളകള്‍ക്ക്‌ രണ്ട്‌ അറകള്‍ ഉണ്ടായിരിക്കും. ഒന്നിൽ കുപ്പക്കൂമ്പാരം വേണ്ടവിധത്തിൽ നിറച്ച്‌ തീ കത്തിക്കുമെങ്കിലും അതിൽവച്ച്‌ മാലിന്യങ്ങള്‍ മുഴുവന്‍ എരിഞ്ഞു തീരുകയില്ല. ദഹനം പൂർണമാകുന്നത്‌ രണ്ടാമത്തെ അറയിൽവച്ചാണ്‌. കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ കുഴലുകള്‍വഴി 66 മീറ്ററോളം ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തുപോകുന്നു.  
ദീർഘചതുരാകൃതിയിലും സിലിണ്ടറാകൃതിയിലും ഉള്ള ഇന്‍സിനറേറ്ററുകള്‍ ഉണ്ട്‌. ബാഹ്യാകൃതി ഏതായിരുന്നാലും ഈ ചൂളകള്‍ക്ക്‌ രണ്ട്‌ അറകള്‍ ഉണ്ടായിരിക്കും. ഒന്നിൽ കുപ്പക്കൂമ്പാരം വേണ്ടവിധത്തിൽ നിറച്ച്‌ തീ കത്തിക്കുമെങ്കിലും അതിൽവച്ച്‌ മാലിന്യങ്ങള്‍ മുഴുവന്‍ എരിഞ്ഞു തീരുകയില്ല. ദഹനം പൂർണമാകുന്നത്‌ രണ്ടാമത്തെ അറയിൽവച്ചാണ്‌. കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ കുഴലുകള്‍വഴി 66 മീറ്ററോളം ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തുപോകുന്നു.  
-
[[ചിത്രം:Vol4p160_waste incinerators.jpg|thumb|]]
+
[[ചിത്രം:Vol4p160_waste incinerators.jpg|thumb|ഒരു ആധുനിക ഇന്‍സിനറേറ്റർ]]
കുപ്പക്കൂമ്പാരം കൊണ്ടുവന്നിറക്കുന്നതിനും ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനും ഇന്‍സിനറേറ്റർ പ്ലാന്റുകളിൽ സൗകര്യമുണ്ടായിരിക്കും.  
കുപ്പക്കൂമ്പാരം കൊണ്ടുവന്നിറക്കുന്നതിനും ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനും ഇന്‍സിനറേറ്റർ പ്ലാന്റുകളിൽ സൗകര്യമുണ്ടായിരിക്കും.  
നിർമാണം. പ്രതിദിനം കത്തിക്കേണ്ട മാലിന്യങ്ങളുടെ അളവിനെ ആസ്‌പദമാക്കിയാണ്‌ ഇന്‍സിനറേറ്ററിന്റെ വലുപ്പം നിശ്ചയിക്കുന്നത്‌. മാലിന്യം പൂർണമായി കത്തിച്ചാമ്പലാകുന്നതിന്‌ ഇന്‍സിനറേറ്ററിലേക്ക്‌ എത്ര വായു പ്രവഹിപ്പിക്കണമെന്ന്‌ കണക്കാക്കാം. ഇതിനുവേണ്ടി മാലിന്യത്തിന്റെ കലോറിമൂല്യം 3,000-5,000 ബി.ടി.യു/പൗണ്ട്‌ ആണെന്നും മാലിന്യത്തിന്റെ കത്തുന്ന ഘടകം സെല്ലുലോസ്‌  (C6H10O5) ആണെന്നും കണക്കാക്കപ്പെടുന്നു. സെല്ലുലോസും ഓക്‌സിജനുംകൂടി പ്രതിപ്രവർത്തിക്കുമ്പോള്‍ കാർബണ്‍ ഡൈഓക്‌സൈഡും ജലവും ഉണ്ടാകുന്നു എന്നതിനെ ആസ്‌പദമാക്കി, മാലിന്യം കത്തുന്നതിനുവേണ്ട ഓക്‌സിജനും അത്രയും ഓക്‌സിജന്‍ ലഭിക്കുന്നതിനു പ്രവഹിപ്പിക്കേണ്ട വായുവും എത്രയാണെന്നു കണക്കാക്കാം.  
നിർമാണം. പ്രതിദിനം കത്തിക്കേണ്ട മാലിന്യങ്ങളുടെ അളവിനെ ആസ്‌പദമാക്കിയാണ്‌ ഇന്‍സിനറേറ്ററിന്റെ വലുപ്പം നിശ്ചയിക്കുന്നത്‌. മാലിന്യം പൂർണമായി കത്തിച്ചാമ്പലാകുന്നതിന്‌ ഇന്‍സിനറേറ്ററിലേക്ക്‌ എത്ര വായു പ്രവഹിപ്പിക്കണമെന്ന്‌ കണക്കാക്കാം. ഇതിനുവേണ്ടി മാലിന്യത്തിന്റെ കലോറിമൂല്യം 3,000-5,000 ബി.ടി.യു/പൗണ്ട്‌ ആണെന്നും മാലിന്യത്തിന്റെ കത്തുന്ന ഘടകം സെല്ലുലോസ്‌  (C6H10O5) ആണെന്നും കണക്കാക്കപ്പെടുന്നു. സെല്ലുലോസും ഓക്‌സിജനുംകൂടി പ്രതിപ്രവർത്തിക്കുമ്പോള്‍ കാർബണ്‍ ഡൈഓക്‌സൈഡും ജലവും ഉണ്ടാകുന്നു എന്നതിനെ ആസ്‌പദമാക്കി, മാലിന്യം കത്തുന്നതിനുവേണ്ട ഓക്‌സിജനും അത്രയും ഓക്‌സിജന്‍ ലഭിക്കുന്നതിനു പ്രവഹിപ്പിക്കേണ്ട വായുവും എത്രയാണെന്നു കണക്കാക്കാം.  

09:00, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍സിനറേറ്റർ

Incinerator

ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന നഗരങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കത്തിച്ചു ചാമ്പലാക്കുവാനുള്ള ചൂള. കുപ്പത്തൊട്ടികളിലോ ചവറ്റുകുട്ടകളിലോ ആണ്‌ ചപ്പ്‌ചവറ്‌ അടിച്ചുവാരി ആദ്യം ശേഖരിക്കുന്നത്‌. ഈ കുപ്പക്കൂമ്പാരത്തിൽ ഭക്ഷണപദാർഥങ്ങളുടെ ഉച്ഛിഷ്‌ടങ്ങള്‍, ഇലകള്‍, ചീഞ്ഞളിഞ്ഞ കായ്‌കറികള്‍, പഴങ്ങള്‍, ചെരിപ്പുകള്‍, പൊട്ടിയ കച്ചാടി, മുട്ടത്തോട്‌, ജന്തുക്കളുടെ എല്ല്‌, തൊലി, മീന്‍മുള്ള്‌, ചാണകം, മലം, പഴന്തുണി തുടങ്ങിയ ഖരപദാർഥങ്ങളും കായ്‌കറികളുടെയും പഴവർഗങ്ങളുടെയും നീര്‌, മലിനജലം, മഴവെള്ളം എന്നിങ്ങനെയുള്ള ദ്രവപദാർഥങ്ങളും അടങ്ങിയിരിക്കും. മാലിന്യത്തിൽ 52 ശതമാനം കത്തുന്നവയും 48 ശതമാനം കത്താത്തവയും ആയ വസ്‌തുക്കളായിരിക്കുമെന്ന്‌ സാമാന്യമായി പറയാം.

ദീർഘചതുരാകൃതിയിലും സിലിണ്ടറാകൃതിയിലും ഉള്ള ഇന്‍സിനറേറ്ററുകള്‍ ഉണ്ട്‌. ബാഹ്യാകൃതി ഏതായിരുന്നാലും ഈ ചൂളകള്‍ക്ക്‌ രണ്ട്‌ അറകള്‍ ഉണ്ടായിരിക്കും. ഒന്നിൽ കുപ്പക്കൂമ്പാരം വേണ്ടവിധത്തിൽ നിറച്ച്‌ തീ കത്തിക്കുമെങ്കിലും അതിൽവച്ച്‌ മാലിന്യങ്ങള്‍ മുഴുവന്‍ എരിഞ്ഞു തീരുകയില്ല. ദഹനം പൂർണമാകുന്നത്‌ രണ്ടാമത്തെ അറയിൽവച്ചാണ്‌. കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ കുഴലുകള്‍വഴി 66 മീറ്ററോളം ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തുപോകുന്നു.

ഒരു ആധുനിക ഇന്‍സിനറേറ്റർ

കുപ്പക്കൂമ്പാരം കൊണ്ടുവന്നിറക്കുന്നതിനും ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനും ഇന്‍സിനറേറ്റർ പ്ലാന്റുകളിൽ സൗകര്യമുണ്ടായിരിക്കും. നിർമാണം. പ്രതിദിനം കത്തിക്കേണ്ട മാലിന്യങ്ങളുടെ അളവിനെ ആസ്‌പദമാക്കിയാണ്‌ ഇന്‍സിനറേറ്ററിന്റെ വലുപ്പം നിശ്ചയിക്കുന്നത്‌. മാലിന്യം പൂർണമായി കത്തിച്ചാമ്പലാകുന്നതിന്‌ ഇന്‍സിനറേറ്ററിലേക്ക്‌ എത്ര വായു പ്രവഹിപ്പിക്കണമെന്ന്‌ കണക്കാക്കാം. ഇതിനുവേണ്ടി മാലിന്യത്തിന്റെ കലോറിമൂല്യം 3,000-5,000 ബി.ടി.യു/പൗണ്ട്‌ ആണെന്നും മാലിന്യത്തിന്റെ കത്തുന്ന ഘടകം സെല്ലുലോസ്‌ (C6H10O5) ആണെന്നും കണക്കാക്കപ്പെടുന്നു. സെല്ലുലോസും ഓക്‌സിജനുംകൂടി പ്രതിപ്രവർത്തിക്കുമ്പോള്‍ കാർബണ്‍ ഡൈഓക്‌സൈഡും ജലവും ഉണ്ടാകുന്നു എന്നതിനെ ആസ്‌പദമാക്കി, മാലിന്യം കത്തുന്നതിനുവേണ്ട ഓക്‌സിജനും അത്രയും ഓക്‌സിജന്‍ ലഭിക്കുന്നതിനു പ്രവഹിപ്പിക്കേണ്ട വായുവും എത്രയാണെന്നു കണക്കാക്കാം.

ഇന്‍സിനറേറ്റർ നിർമാണച്ചെലവിന്റെ 60-67 ശതമാനം ചൂളയ്‌ക്കും 20-30 ശതമാനം കെട്ടിടത്തിനും 8-10 ശതമാനം ചിമ്മിനിക്കും ആണു വേണ്ടിവരുന്നത്‌.

മാലിന്യങ്ങള്‍ ഇന്‍സിനറേറ്റർ അറയിലേക്ക്‌ ഇടുന്നതിന്‌ ട്രക്കുകള്‍ ആവശ്യമാണ്‌. കത്തിക്കുന്നതിനുമുമ്പ്‌ മാലിന്യം ചൂടാക്കുന്നതിന്‌ "പ്രീ ഹീറ്ററുകള്‍' ഉണ്ടായിരിക്കണം. ഉള്ളിൽ പങ്കകളുള്ള പമ്പുകള്‍ പ്രവർത്തിപ്പിച്ചാണ്‌ മാലിന്യം എരിയുന്നതിനുവേണ്ട വായു ഉന്നതമർദത്തിൽ ചൂളയിലേക്കു പ്രവഹിപ്പിക്കുന്നത്‌.

ഇന്‍സിനറേറ്ററിൽ ഉണ്ടാകുന്ന ചാമ്പൽ ശേഖരിക്കുന്നതിനുള്ള അറ ഉരുക്കുകൊണ്ട്‌ നിർമിച്ചിരിക്കും. നല്ല ചൂടുള്ള ചാരം വെള്ളംതളിച്ച്‌ തണുപ്പിച്ചാണ്‌ ശേഖരിക്കാറുള്ളത്‌.

ഉപകരണങ്ങള്‍. കാർബണ്‍ഡൈഓക്‌സൈഡ്‌ റിക്കാർഡർ, വായുവിന്റെ ഗതി കാണിക്കുന്നതിനുള്ള റിക്കാർഡിങ്‌മീറ്റർ, ചൂളയിലെ താപനില സൂചിപ്പിക്കുന്നതിനുള്ള പൈറോമീറ്റർ, പുകയുടെ സാന്ദ്രത കാണിക്കുന്നതിനുള്ള മീറ്റർ എന്നിവയാണ്‌ ഇന്‍സിനറേറ്ററിലെ പ്രധാനപ്പെട്ട ഉപകരണങ്ങള്‍.

ചപ്പുചവറിൽനിന്നും വൈദ്യുതി. ചപ്പുചവറുകള്‍ എരിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള യത്‌നം 1972 മുതൽ നടന്നുവരുന്നു. ഇതിന്‌, വൈദ്യുതകാന്തം ഉപയോഗിച്ചും മറ്റും കുപ്പക്കൂമ്പാരത്തിലെ ലോഹഭാഗങ്ങള്‍ നീക്കി, ബാക്കിമാലിന്യം കൽക്കരിപ്പൊടിയുമായി കലർത്തിയാണ്‌ ചൂളയിലിടുന്നത്‌. ഇത്‌ കത്തുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന താപോർജം ഉപയോഗിച്ച്‌ ജലം നീരാവിയാക്കി ടർബൈനുകളും അതുവഴി ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍